ഭാരതത്തിലെ പീഡനവിധേയമാകുന്ന സഭയ്ക്കും സന്യസ്തസമൂഹങ്ങള്‍ക്കും പ.സിംഹാസനം ദാര്‍ഢ്യൈക്യം
ഉറപ്പ് നല്‍കുന്നു. ചൊവ്വാഴ്ച പ്രസിദ്ധീകൃതമായ പ.സിംഹാസനത്തിന്‍െറ ഒരു വിജ്ഞാപനത്തിലാണ്
അത് കാണുന്നത്. അക്രമങ്ങള്‍ വ്യക്തികളുടെ ഔന്നിത്യത്തെയും സ്വാതന്ത്രൃ ത്തെയും ധ്വംസിക്കുമെന്നും
സമാധാനപൂര്‍വകമായ പൗരസഹജീവനത്തെ തകിടം മറിക്കുമെന്നും വിജ്ഞാപനം മുന്നറിയിപ്പു നല്‍കി..
ഉത്തരവാദിത്വബോധത്തോടെ എല്ലാവിധ ക്രൂരകൃത്യങ്ങള്‍ക്കും അന്ത്യം കുറിക്കുവാനും സംവാദത്തിന്‍െറയും
പരസ്പരാദരവിന്‍െറയും അന്തരീക്ഷം കെട്ടിപടുക്കുവാനും എല്ലാവരെയും വിജ്ഞാപനം ആഹ്വാനം ചെയ്യുകയും
ചെയ്യുന്നു.